https://www.marunadanmalayali.com/news/special-report/st-thomas-church-vicar-wrests-2-5-lakh-from-believers-for-allotting-grave-protests-mount-164863
കൊല്ലം രൂപത
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ
കൊല്ലം രൂപത വികസനപാതയിൽ!
കൊല്ലം രൂപത വികസനപാതയിൽ!
ക്രൈസ്തവ സഭകളിൽ ആത്മീയ വ്യാപാരം ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക്.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിച്ചിട്ടേയില്ല.
പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു.
എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ!
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി അംഗമായ 20 വയസ്സുകാരി മിനിമോൾ 2019 ജൂലൈയിൽ മരിച്ചു.
കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ച മിനിമോളുടെ അമ്മ ചെറുപുഷ്പത്തിൽ നിന്നും ഇടവക വികാരി ഈടാക്കിയത് രണ്ടര ലക്ഷം രൂപ!
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കുക.
അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്താണ് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ മുൾമുനയിൽ നിർത്തി വാങ്ങി കച്ചവടം പൊടിപൊടിച്ചത്.
മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.
ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു.
ആഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല.
ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു.
ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം!
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിച്ചിട്ടേയില്ല.
പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു.
എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ!
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി അംഗമായ 20 വയസ്സുകാരി മിനിമോൾ 2019 ജൂലൈയിൽ മരിച്ചു.
കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ച മിനിമോളുടെ അമ്മ ചെറുപുഷ്പത്തിൽ നിന്നും ഇടവക വികാരി ഈടാക്കിയത് രണ്ടര ലക്ഷം രൂപ!
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കുക.
അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്താണ് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ മുൾമുനയിൽ നിർത്തി വാങ്ങി കച്ചവടം പൊടിപൊടിച്ചത്.
മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.
ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു.
ആഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല.
ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു.
ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം!
NB: കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്.
30,000/ 70,000/ 100,000/ ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു.
30,000/ 70,000/ 100,000/ ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു.
- അഡ്വ ബോറിസ് പോൾ
#WeWantChurchAct
#WeWantChurchAct
Prince Mathew
No comments:
Post a Comment